Friday, 29 November 2013

ഒഴിഞ്ഞു പോകുമോ .......

ഒഴിഞ്ഞു  പോകുമോ .......

''എല്ലാം മറന്നു ഉറങ്ങാന്‍
ഓര്‍മ്മകള്‍ എന്നെ വിട്ടില്ല
കരഞ്ഞു കണ്ണീര്‍ വാര്‍ത്ത് ഉറങ്ങാന്‍
കണ്ണുകളും  അടഞ്ഞില്ല

മൌനമായി ഒതുങ്ങി ഉറങ്ങാന്‍
വാചാലത എന്നെ സമ്മതിച്ചില്ല
ചൊടിച്ചു കിടന്നുറങ്ങാന്‍
മനസ്സും എന്നെ താങ്ങിയില്ല

ആരോടും പറയാതെ ആരോരും
അറിയാതെ പ്രേമ ഗാനം പാടി
നടക്കാന്‍ കാലുകള്‍
എനിക്ക്  കൂട്ടിനായ്‌ വന്നില്ല

ഏകാന്ത ജീവിതം നയിക്കാന്‍
കാമുകന്‍ എന്നെ വിടുന്നില്ല
പിന്നെ എങ്ങന്യാ എനിക്കും
ഒന്ന് ഉറങ്ങാന്‍ കഴിയുക ..?

പിന്നെ എങ്ങനെയാ ഞാനും ഒന്ന് ജീവിക്കുക'' ....?
               
      ....... മുനീറ നരിക്കോടൻ............

Tuesday, 26 November 2013

''സ്വാർത്ഥ ജീവിതം..........


''ഈ ജീവിതത്തെ സ്വന്തമാക്കാനായി
 ഉന്മാദത്തോടെ , ആവേശത്തോടെ
 നീ കൈകൾ   ഉയർത്തിയിടവേ

സത്യം എന്റെ കണ്മുന്നിൽ തെളിഞ്ഞു
ഒരു അഗ്നികുണ്ഡം ആയി  തലയിൽ വീണു
ചിതറിയെൻ മോഹങ്ങളോക്കെയും

''പ്രണയം ഒരു വിശുദ്ധ വികാരം''
എന്ന് പറഞ്ഞ എന്റെ വാക്കുകൾ
ജയിക്കുവാൻ നാൾക്കുനാൾ ഞാൻ ശ്രമിച്ചീടുന്നു

പക്ഷെ പ്രണയം സ്വാതന്ത്ര്യത്തെ നശിപ്പിക്കും
മനുഷ്യൻ അവനവന്റെ
സ്വാർത്ഥ താല്പര്യങ്ങൾക്ക് 
ഉപയോഗിക്കുന്ന പദം ''പ്രണയം'' എന്ന തിരിച്ചറിവ്
എനിക്ക് പകര്ന്നു തന്നത് നീ 

അതിനാൽ ഈ ക്ഷണികമാം
ജീവിതത്തിൽ നീർ കുമിളയായ
 ഞാൻ കടപ്പെട്ടിരിക്കുന്നു  നിന്നോട് 


              മുനീറ നരിക്കോടൻ

Sunday, 17 November 2013

ഒരിക്കൽ കൂടി.........

''വീണ്ടും എനിക്കായി ആ ഗാനം
ഒന്ന് മൂളിടുവാൻ നാഥാ
നീ അണയുമോ ചാരെ

നമ്മൾ ഒന്നായി പാടിയ
മധുര ഗാനങ്ങൾ ഒക്കെയും
ഇന്ന് വിരഹ ഗാനമായി
മാറിയതും നീ അറിയുന്നുവോ?

നീ പാടി പതിഞ്ഞ ഗാനങ്ങൾ ഒക്കെയും
പാട്ടിന്റെ ഈരടിയും
ഇന്നെന്റെ കണ്ണുകൾ
ഈറൻ  അണിയിക്കുന്നു

അറിയുന്നു തോഴാ നീ
എനിക്ക് അഭയമേകിയ
ശാഖകൾ ഒക്കെയും വെട്ടി മാറ്റിയത്

എങ്കിലും എരിയുന്ന
തിരിനാളമായി തിരയുന്നു നിന്നെ
ഒരു തരി വെട്ടം നിനക്കായി
സൂക്ഷിപ്പു ഞാൻ 

നിന്റെ ഓർമ്മകൾ
എന്നിൽ വളരുമ്പോൾ
നിദ്രകൾ എന്നിൽ നിന്നും
അകലുന്നു നാഥാ

ഒരു പുതിയ ഗാനത്തിൻ
ഈരടിയുമായി
നീ വരുമ്പോഴേക്കും
ഈ ബലി  പറവ പറക്കട്ടെ
 
ചിറകിൻ ശക്തി ശയിചിടും
മുന്നേ അകലങ്ങളിലേക്ക്

                                        മുനീറ നരിക്കോടൻ

Monday, 11 November 2013

എന്റെ സത്യം.........

''ജീവിതത്തിന്റെ വഴിയിൽ
കാട് പിടിച്ച കുറെ ഓർമ്മകൾ
ആ ഓർമ്മകളിൽ കവിതകൾ
വിരിഞ്ഞപ്പോൾ കവിതകൾ
അവളോട്‌ ചോദിച്ചു ''ആരാണ് നീ''
ഈ അവഗണിത ജീവിതത്തിൽ
എന്തിനു തുടരുന്നു ?

ചോദ്യങ്ങൾ എന്നും ചോദ്യങ്ങൾ
അവസാനം അവൾ ഉത്തരം കൊടുത്തു
''ഒരു ഏകാകിനിയുടെ ജീവിതമാണിത്'
'പ്രാണനാഥാൻ  ചതിയനാണെന്ന് അറിഞ്ഞിട്ടും
അവനെ കാത്തിരിക്കുന്ന ഒരേ ഒരു പ്രണയിനി..''.

ഉത്തരം അറിഞ്ഞ നിമിഷം
കവിതകൾ അപ്രത്യക്ഷരായി
അവൻ ചതിയനാണെന്ന്
മനസിലാക്കികൊടുക്കാൻ
ഈ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു അവൾക്ക്

''പ്രണയിനി എവിടെ?
കവിതകൾ തിരഞ്ഞു

''കവിതകളേ...........
 ആ നിര്ഭാഗ്യവതിയുടെ മുന്നിലാണ് നിങ്ങൾ....

                               മുനീറ നരിക്കോടൻ